വിരസതയുടെ നീളൻ വരാന്തയിൽ ഇരുന്നു,
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ് ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.
ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.
സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .
രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.
എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.
പലതായി മുറിഞ്ഞു ,
പല വഴികളിൽ യാത്ര പോയ് ,
എന്നിലേയ്ക്ക് തന്നെ മടങ്ങിയെത്തിയ
ഹൃദയത്തിന്റെ തുണ്ടുകളെ ,
കനലിൽ ചുട്ടെടുത്ത
പൊട്ടാത്ത നൂല് കൊണ്ട്
കൂട്ടിത്തുന്നുന്നു.
ഇടനേരങ്ങളിൽ
തുരുമ്പു കയറിയ സൂചി
ദിശ മറക്കുന്നു,
വിരൽത്തുമ്പിൽ
ചെങ്കൊടിയുടെ വിപ്ലവം എഴുതുന്നു.
സൂര്യന്റെ അവസാനത്തെ കതിരും പൊലിയെ
ചേക്കേറാനൊരു ചില്ല തിരയുന്ന പ്രാണൻ .
രാവിനെ നീന്തിക്കടക്കാൻ
സ്വപ്നങ്ങളുടെ പായ്ക്കപ്പൽ
പുലരിയുടെ നിറവിൽ
തുന്നിച്ചേർത്ത ഹൃദയമൊരു
ജീവിതത്തെ കൂട്ടി വയ്ക്കുന്ന കാഴ്ച
കാറ്റിന്റെ യാത്ര പറയൽ.
എങ്കിലും
ഹൃദയമേ
സ്വതന്ത്രയാണ് നീ
പലതായി മുറിഞ്ഞകലാനും
പല വഴി ഒഴുകാനും
ഒന്ന് ചേർത്ത് പിടിക്കണമെന്ന തോന്നലിൽ
മടങ്ങി വരാനും,
മടുക്കാത്ത അന്വേഷണങ്ങളിൽ
മടക്കമില്ലാത്ത യാത്ര പോകാനുമെല്ലാം.