Monday, May 25, 2009

കിളിപ്പാട്ട്

കറുപ്പിലും വെളുപ്പിലും വീണു

കൊഴിഞ്ഞകലുന്ന ദിനരാത്രങ്ങള്‍


ഇലകള്‍ ഉരിഞ്ഞു നഗ്നമാക്കപ്പെട്ട മരക്കൊമ്പില്‍

മുറിഞ്ഞ ചിറകുകളും

ദിശ മറന്ന മനസ്സുമായി

മടങ്ങി വരാത്ത നിന്നെ കാത്തിരിക്കയല്ല ഞാന്‍


നിന്റെ ഹൃദയത്തോളം തണുപ്പില്ലാത്ത ഹിമകണങ്ങള്‍ക്കു

എന്നോടു എന്തു ചെയ്യുവാനാകും


ഇതൊരിടവേള മാത്രം

ചിറകുകള്‍ വളരാന്‍

കണ്ണും കാതും പൂട്ടി പറന്നെത്തിയ

മലമുകളിലെ ,ഒറ്റക്കൊമ്പിലെ ശൂന്യതയ്ക്കപ്പുറം

എന്നെ കാത്തിരിക്കുന്നതു നീലാകാശവും

അവിടുത്തെ കാണാകാഴ്ചകളുമാണു...