ഇരുൾ തിളച്ചു തൂകിയ രാത്രി
പകലിരമ്പങ്ങൾ ഒടുങ്ങി
വിജനമായ നിരത്തുകൾ
കൃത്യമായ ഇടവേളകളിൽ
ചുവപ്പും പച്ചയും മഞ്ഞയും
നിറഭേദങ്ങൾ
റോഡിനപ്പുറം ഉറങ്ങാത്ത കോഫീ ഷോപ്പ്
ചോക്ലേറ്റ് കേക്കും കോൾഡ് കോഫീയുമായി
മേശയ്ക്കിരുവശത്തേക്കുമെന്നെ
പകുക്കുന്നു
പതിഞ്ഞ ശബ്ദത്തിലെ പോപ് മ്യൂസിക്കിനൊപ്പം
വാദിയും പ്രതിയുമാക്കുന്നു
ചോദ്യങ്ങളിൽ കുരുക്കിയും
ഉത്തരങ്ങളിൽ കുഴക്കിയും
കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും
ബാക്കിയാവുന്ന ഞാൻ
കളിനേരങ്ങളിൽ
പാമ്പും ഗോവണിയുമായി
രൂപാന്തരപെട്ടു
കയറ്റിറക്കങ്ങളുടെ
ആവേഗങ്ങളിൽ രസിക്കുന്നു.
കഥയെന്നും കവിതയെന്നും മാറ്റി,
മാറ്റിയെഴുതുന്നു
എന്നിട്ടും
ഒറ്റമരത്തിലെ
അവസാനത്തെ ഇലയുടെ
കരിഞ്ഞു തുടങ്ങിയ
ഇല ഞരമ്പുകളിൽ
ഞാൻ
ഞാൻ മാത്രമെന്നൊരു
കുറിപ്പ് മാത്രം
മനസിലാക്കലിൻറെ
മനസിലാക്കപ്പെടലിൻറെ
കൈവഴികളിൽ
വഴിതെറ്റി
വരിതെറ്റിയൊരു
കാറ്റിന്റെ കയ്യൊപ്പാകുന്നു.
അവശേഷിച്ച ചോക്ലേറ്റ് കേക്കിനൊപ്പം
കാപ്പിയുടെ രസമുള്ള ചവർപ്പും നുണഞ്ഞു
രാത്രി സൂര്യനെ
ചുണ്ടിൽ ചേർത്തു
ട്രാഫിക് ലൈറ്റിന്റെ ചുവപ്പിലേക്ക്
നടന്നു കയറുന്നു ...
പകലിരമ്പങ്ങൾ ഒടുങ്ങി
വിജനമായ നിരത്തുകൾ
കൃത്യമായ ഇടവേളകളിൽ
ചുവപ്പും പച്ചയും മഞ്ഞയും
നിറഭേദങ്ങൾ
റോഡിനപ്പുറം ഉറങ്ങാത്ത കോഫീ ഷോപ്പ്
ചോക്ലേറ്റ് കേക്കും കോൾഡ് കോഫീയുമായി
മേശയ്ക്കിരുവശത്തേക്കുമെന്നെ
പകുക്കുന്നു
പതിഞ്ഞ ശബ്ദത്തിലെ പോപ് മ്യൂസിക്കിനൊപ്പം
വാദിയും പ്രതിയുമാക്കുന്നു
ചോദ്യങ്ങളിൽ കുരുക്കിയും
ഉത്തരങ്ങളിൽ കുഴക്കിയും
കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും
ബാക്കിയാവുന്ന ഞാൻ
കളിനേരങ്ങളിൽ
പാമ്പും ഗോവണിയുമായി
രൂപാന്തരപെട്ടു
കയറ്റിറക്കങ്ങളുടെ
ആവേഗങ്ങളിൽ രസിക്കുന്നു.
കഥയെന്നും കവിതയെന്നും മാറ്റി,
മാറ്റിയെഴുതുന്നു
എന്നിട്ടും
ഒറ്റമരത്തിലെ
അവസാനത്തെ ഇലയുടെ
കരിഞ്ഞു തുടങ്ങിയ
ഇല ഞരമ്പുകളിൽ
ഞാൻ
ഞാൻ മാത്രമെന്നൊരു
കുറിപ്പ് മാത്രം
മനസിലാക്കലിൻറെ
മനസിലാക്കപ്പെടലിൻറെ
കൈവഴികളിൽ
വഴിതെറ്റി
വരിതെറ്റിയൊരു
കാറ്റിന്റെ കയ്യൊപ്പാകുന്നു.
അവശേഷിച്ച ചോക്ലേറ്റ് കേക്കിനൊപ്പം
കാപ്പിയുടെ രസമുള്ള ചവർപ്പും നുണഞ്ഞു
രാത്രി സൂര്യനെ
ചുണ്ടിൽ ചേർത്തു
ട്രാഫിക് ലൈറ്റിന്റെ ചുവപ്പിലേക്ക്
നടന്നു കയറുന്നു ...