മഴയിൽ കുതിർന്നു,മുഖം കുനിച്ചു നിൽക്കുന്ന
ജനലരികിലെ ചെമ്പകപ്പൂക്കൾ
പച്ചച്ച പായൽ പുതച്ചു
ധ്യാനിച്ച് നിൽക്കുന്ന കുളം
കുളക്കരയിലെ ഒറ്റ മരക്കൊമ്പിൽ
മീൻ സ്വപ്നങ്ങളിലൊരു പൊന്മാൻ
ഈ കാഴ്ച കളുടെ ഭംഗിയെ , ഈ നിമിഷങ്ങളെ
അയച്ചു തരാനൊരു വിദ്യ പറഞ്ഞു തരൂ ...
ചിന്തിച്ചു ചിന്തിച്ചിരിക്കെ
അവളോർത്തു
അമ്മമ്മയെ പോലെ
വല്യമ്മയെ പോലെ
ഓർമ്മകൾ നഷ്ടപ്പെട്ടു പോകുന്നൊരു ദിവസം വന്നാലോ ?
ഓർമ്മകൾ മങ്ങി തുടങ്ങുന്നൊരു ദിവസം ,
ഭയം തോന്നി ,
ഒരു ജീവിതം കൊണ്ട് സ്വരുക്കൂട്ടിയ ഓർമ്മകൾ
സ്നേഹിപ്പിച്ച , വേദനിപ്പിച്ച
ഒറ്റപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്ത
നാണംകെടുത്തുകയും , ഒറ്റിക്കൊടുക്കുകയും ചെയ്ത ഓർമ്മകൾ.
എങ്കിലും അവയെല്ലാമെന്റെ സ്വന്തമല്ലേ
അവയൊന്നാകെ നഷ്ടമാവുകയെന്നാൽ ...
അമ്മമ്മ എങ്ങനെ ആയിരുന്നു ,
ഓർമ്മകൾ കെട്ടു പോയൊരു കാലത്തു ?
കുഞ്ഞുന്നാളിൽ പഠിച്ച കവിതകൾ ഉറക്കെ ചൊല്ലുമായിരുന്നു
ചോദ്യവും ഉത്തരവും തനിച്ചു തന്നെ ആയിരുന്നു
"ആരാ അവിടെ ?"
"ഞാൻ ആണ് രാമൻ"
"എന്താ വന്നത് "
"കുറച്ചു അരി വേണ്ടിയിരുന്നു"
"അടുക്കളപ്പുറത്തേയ്ക്ക് ചെന്നോളു"
മറുപടികൾക്ക് വേണ്ടി
ആരെയും കാത്തിരിക്കേണ്ട എന്നതുമൊരു സൗകര്യം.
എഴുതിയതപ്പാടെ മായ്ച്ചു കളഞ്ഞൊരു
സ്ലേറ്റ് പോലെയാവില്ലെ മനസ്സ്
ഓർമ്മകളെല്ലാം മാഞ്ഞു കഴിയുമ്പോൾ
പുതിയതായി ജീവിച്ചു തുടങ്ങാം
ഇഷ്ടമുള്ള പേര് സ്വീകരിക്കാം
ആദ്യമായി പൂവിനേയും
പുല്ലിനെയും പൂമ്പാറ്റയെയും കാണാം
മേഘങ്ങളെയും മഴയെയും അറിയാം
കൂടുതൽ നിറവോടെ സ്നേഹിക്കാം
ക്ഷമയോടെ ജീവിക്കാം
ഓരോ നിമിഷത്തെയും
നന്ദിയോടെയും കരുണയോടെയും അറിയാം
വീണ്ടും ആദ്യമായി പ്രണയിക്കാം
അറിയില്ല ,
വേദനയുടെ കൊടുമുടികളിൽ എവിടെയോ വച്ച്
മനുഷ്യൻ വീണ്ടും സ്വസ്ഥതയുടെയും സ്നേഹത്തിന്റെയും
പുതിയ ലോകം കണ്ടെത്തുന്നുണ്ടാവാം
എല്ലാം അവസാനിച്ചിടത്തു നിന്ന്
പുതിയൊരു വഴി തുടങ്ങിയേക്കാം
എല്ലാം നഷ്ടമായിടത്തു നിന്ന്
പുതിയൊരു ലോകം സൃഷ്ടിക്കാം
ആദ്യമായി ഓർമ്മകൾ നഷ്ടമാവുക
എന്നതിനെ
വേദനയിൽ നിന്നും ഭയത്തിൽ നിന്നും
വേർതിരിച്ചവൾ കണ്ടു തുടങ്ങി.
വിഷാദച്ചുവയുള്ള ഉച്ച നേരം ,
വിരസമായൊരു വെയിൽ പുതച്ചിരിക്കുന്നു ആകാശം ,
ചെമ്പകച്ചുവട്ടിലോ
മുരിങ്ങത്തടത്തിലോ
കാറ്റ് ഉച്ചമയക്കത്തിലാണ് ,
ഒരു പൊന്മാൻ മാത്രം
കുളക്കരയിൽ
അങ്ങോട്ടിങ്ങോട്ടെന്നു പറക്കുന്നു ,
മീൻകണ്ണുകൾ സ്വപ്നം കാണുന്നു ,
കുളക്കടവിലെ പടവുകളിൽ
തീരാറായൊരു ചന്ദ്രിക സോപ്പ് ,എടുക്കാൻ മറന്നു പോയൊരു
കൈലേസ് ,
അതിരിലെ ഒറ്റ മരത്തിന്റെ നിഴലിനെ
ധ്യാനത്തിൽ നെഞ്ചിലൊതുക്കുന്ന കുളം .
മീട്ടു മുയലിനെ വീട്ടിലെത്തിക്കാൻ
ശ്രമിച്ചു പരാജയപ്പെട്ടാവും
പല രാത്രികളിലും
ഉറങ്ങാൻ പോവുക.
വീട് കണ്ടെത്താനാവാതെ
അമ്മയെ കാണാനാവാതെ
സങ്കടപ്പെടുന്ന മുയലോർമ്മകളിലാണ്
ഉറങ്ങി തുടങ്ങുക
ശെരിയാണെന്നു ഉറപ്പിച്ച വഴി ,
അവസാന തിരിവിലാവും
തീർത്തും തെറ്റിപ്പോയെന്നു അറിയുക ,
ചിലപ്പോൾ പാതി വഴി തിരികെ പോയാൽ
പുതിയൊരു വഴി കണ്ടെത്തിയേക്കാം
ചിലപ്പോൾ വീണ്ടും ആദ്യേന്നു തുടങ്ങണം
കുരുക്കിയും കുഴക്കിയും എന്തിനാണിത്ര വഴികൾ?
ഉറക്കത്തിന്റെ കൈവഴികളിൽ
മീട്ടു ഞാനായി രൂപാന്തരപ്പെടും
നേരം വെളുക്കുവോളം
വഴി തിരയും,
വിശന്നും ദാഹിച്ചും അലയും..
പോകെ പോകെ,
വഴികൾ ഒരിക്കലും തെറ്റുന്നില്ലെന്നും
പുതിയ വഴികൾ തേടുന്നതും
പാതി വഴിയിൽ മടങ്ങുന്നതും
എത്തുന്നിടം ലക്ഷ്യമാകുന്നതും
യാത്രയുടെ രീതികൾ മാത്രമായി.
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതായൊരു
കാലമെന്നെ
പുതിയൊരു ഭാഷ പഠിപ്പിച്ചു .
പൂക്കൾ വിടരുന്നതും ,
ചിത്രശലഭങ്ങൾ വന്നു തൊട്ടു തലോടുന്നതും ,
നക്ഷത്രങ്ങളും
സൂര്യചന്ദ്രന്മാരും ,
കാറ്റും കിളികളും ,
മഴയും മഞ്ഞും ,
എങ്ങു നിന്നെന്ന പോലെ കൈക്കുമ്പിളിൽ വന്നു വീഴുന്ന
കിളിത്തൂവലുകളും
ഉത്തരങ്ങളായെന്റെ
ചോദ്യങ്ങളെ മായ്ച്ചുകളഞ്ഞു.
She travels between the different worlds,
Unlearning the conditioning gathered over years n years,
Across the generations,
Learning new language,
To connect with moon, stars,
Plants , butterflies....
Touch the core of the earth,
And to fly along with the clouds ,
Melt into the soil ,
And touch the stars
It's a new beginning ❤
The rising sun,
The last glimpses of fading moon and stars,
The chirping of birds,
Dew drops on the morning flowers,
Gentle breeze that caress your hair,
Blue butterflies fluttering around..
Feathers that fall upon you
Answering all your queries
Clouds that draw the images you love
In beautiful hues that no painter can match....
മന്ദാരത്തിന്റെ ചില്ലകളിൽ
മൈനയും , ഉപ്പനും
കരിയിലക്കിളികളും
കഥയും കാര്യവും
പറഞ്ഞിരിക്കുന്നു
ഇടയ്ക്കൊന്നു ചില്ല മാറി പറക്കുന്നു .
ഉച്ചയാകാശത്തു
അങ്ങോട്ടിങ്ങോട്ടെന്നു
ഉഷ്ണിച്ചു നടക്കുന്ന സൂര്യൻ
മഴക്കാലമല്ലേയെന്നു
അടക്കം പറഞ്ഞു
മെല്ലെ ഒഴുകുന്ന കാർമേഘക്കൂട്ടങ്ങൾ .
എന്റെ കൈക്കുടന്ന നിറയെ
ഹൃദയം നിറച്ചൊരു മഞ്ഞ മന്ദാരം
നരച്ച ആകാശം
ഉറക്കച്ചടവിൽ
കണ്ണ് തിരുമ്മി
താഴേയ്ക്ക് നോക്കുന്നു .
നനഞ്ഞ ചിറകുകൾ വിടർത്തി
ഉണക്കാനായി തത്രപ്പെടുന്ന കിളികൾ ,
പൂവുകളിൽ തേൻകുടിയ്ക്കെ
മയങ്ങിപ്പോയ ശലഭങ്ങൾ ,
ഇല്ലിക്കൂട്ടത്തിനു താഴെ
പടം പൊഴിച്ച നാഗങ്ങൾ ,
ഉള്ളിലടക്കിയ നിലവിളികൾ
ആരുമറിയാതിരിക്കാൻ
മൗന സമാധിയിലായ കുളം .
കടവിലെ ഒറ്റമരത്തിന്റെ കൊമ്പിൽ
മീൻ സ്വപ്നങ്ങളിലൊരു പൊന്മാൻ .
ഉറക്കം മുറിഞ്ഞ ആകാശം
മഴത്തുള്ളികൾ കൊണ്ട്
കുത്തി വരച്ചു കളിക്കുന്നു ...
പേടിക്കുമ്പോളും ഒറ്റയ്ക്കാവുമ്പോളും
മേശയ്ക്കടിയിൽ
കണ്ണും പൂട്ടി ഇരിക്കുന്നൊരു കുഞ്ഞുണ്ടായിരുന്നു ..
ഐ സി യുവിന്റെ തണുപ്പിൽ
അവൾ വീണ്ടും വന്നു ,
നെറ്റിയിലൊരുമ്മ വച്ച്
ചേർത്ത് പിടിച്ചു,
നിനക്ക് ഞാനുണ്ടെന്നു
പലകുറി ആവർത്തിച്ചു
എന്തെല്ലാം കടന്നു പോയതാണ് ,
ഇനിയെത്ര കുറച്ചേ മുന്പിലുള്ളുവന്നു
ആവർത്തിച്ചു പറഞ്ഞു .
ആ കുഞ്ഞു കൈകളിൽ
മുറുകെ പിടിച്ചാണ്
ഞാൻ ഈ പുഴ കടക്കുന്നത് ...
I took all my sadness
Into my heart ,
Felt it so deeply ,
Apologized for ignoring
All the years through,
Keeping them under the rug
Shutting the doors n windows
Of my heart to stop them,
Tore down all the masks
I wore so far and
All my pretensions .
Tears flowed down
Addressing it to every bit,
Embracing it with open mind
Sat with it quietly
Helping to know me more
And to live and love
Passionately....
ചേർത്ത് പിടിക്കാത്ത ഇടങ്ങളിൽ
നിന്നൊക്കെ മെല്ലെ ഇറങ്ങി
നടക്കണം ,
ഒരു സായാഹ്ന സവാരിക്ക്
പോകുന്ന ലാഘവത്തോടെ ,
വലിയ ഭാണ്ഡങ്ങൾ ഒന്നുമില്ലാതെ,
കൈ വീശി ,
പിന്തിരിഞ്ഞു നോക്കാതെ ,
മെല്ലെ തലയുയർത്തി നടക്കണം.
ഭിക്ഷയായി സ്നേഹത്തിന്റെ ചില്ലറ നാണയങ്ങൾ
എറിഞ്ഞു തന്നിരുന്ന
മേടയിലേക്കു ഒരു ചെറു പുഞ്ചിരിയോടെ നോക്കണം ,
പൂവ് പോലും ചോദിക്കാത്ത ഇടത്തേക്ക് ,
ചൊരിഞ്ഞു വിലകെട്ടു പോയ പൂക്കാലങ്ങളെ
ഓർമ്മിക്കണം ,
രണ്ടു കൈകളാലും
സ്വയം ചേർത്ത് പിടിക്കണം.
ഇനിയൊരു നോവിനോ
തിരസ്ക്കാരത്തിനോ
വിട്ടു കൊടുക്കാതെ
ഒരു പൂവ് കൊഴിയുംപോലെ
ശാന്തമായി കടന്നു പോകണം.
രാവിലെ നോക്കുമ്പോൾ മഴയുണ്ട് ആകാശത്തിന്റെ ഒരു കോണിൽ പിണങ്ങി നിൽക്കുന്നു. ഇന്നലെ വരെ ചൂട് ചൂടെന്നു പറഞ്ഞവരൊക്കെ മഴയെ പഴിച്ചെന്നു. വായോ വായോ ന്നു വിളിച്ചു വരുത്തീട്ടു നോവിച്ചെന്നു. എനിക്ക് പെട്ടന്ന് ചെറിയോരു എന്നെ തന്നെ ഓർമ്മ വന്നു. എന്ത് ചെയ്താലാണ് 'അമ്മ മുഖം തെളിയുക എന്ന് കരുതി നടന്നൊരു കാലത്തെ കുറിച്ചും..
മേഘങ്ങൾ വന്നു തൊടുന്നൊരു
കുന്നിൻമുകളിൽ നിന്ന്
ജാനു ഇറങ്ങി വരും ,
കുട്ടയും, വട്ടിയും ചൂലും ഒക്കെയായി ,
ഉച്ച നേരത്തും ഇരുൾ നിറഞ്ഞു
പന്തലിച്ച മരങ്ങളുണ്ടവിടെ ,
ഒറ്റയ്ക്കു ഒരാളും കുന്നു കയറാറില്ല,
കൺകെട്ടാനും വഴി തെറ്റിക്കാനും
ഭൂതത്താന്മാരുണ്ടത്രേ,
ചൂടുറവകളും
വെള്ളം നിറഞ്ഞ പാറക്കെട്ടുകളും ഉള്ള
കുന്നിൻ മുകളിൽ മാത്രം പെയ്യുന്നൊരു മഴയുടെ കഥ
വീട്ടതിരിലെ തോടു പറഞ്ഞതോർത്തു ,
ഇടിയും മിന്നലും കുന്നിൻ മുകളിൽ
മുടിയഴിച്ചാടും,
പാലപ്പൂ മണം ഒഴുകുന്ന
ഉച്ചനേരങ്ങളിൽ
പാറപ്പുറത്തും പനമുകളിലും
പൊട്ടിച്ചിരിക്കുന്ന പെണ്ണൊരുത്തി...
പേടിയില്ലാതെ
കുന്നിൻമുകളിൽ ജാനു വീട് വച്ച്
രാവും പകലുമെന്നില്ലാതെ
കുന്നു കയറിയിറങ്ങി ,
നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാത്തോർക്ക്
എന്ത് പേടിയെന്നവൾ മുറുക്കിത്തുപ്പി ...
കാത്തിരിപ്പുകൾ ഒക്കെ അവസാനിക്കുമ്പോൾ
ഒരാൾ വന്നേയ്ക്കും
ഒച്ചപ്പാടും ബഹളവുമില്ലാത്ത ,
തൂവൽ പോലൊരാൾ
കഴിഞ്ഞ കാലത്തിന്റെ മുറിപ്പാടുകൾ സ്നേഹമന്ത്രത്താൽ മായ്ക്കുന്ന , ഒരിക്കലും ഒരിക്കലും
കൈവിട്ടു കളയാത്ത ഒരാൾ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭയമില്ലാത്ത ഒരാൾ
എന്നുമെന്നും കണ്ണാടിയിൽ കണ്ടിട്ടും ചേർത്ത് പിടിക്കാൻ ഞാൻ മറന്നൊരാൾ....
ഇല്ലിയും മുരിങ്ങയും
അതിരിടുന്ന വടക്കേപ്പറമ്പ് ,
കുഴിമാടങ്ങൾ കഥ പറയുന്നിടം ,
എരിഞ്ഞു തീർന്ന സ്വപ്നങ്ങളെ
ഓർമ്മിച്ചാവണം ,
വീശിയടിച്ചെത്തുന്ന കാറ്റു പോലും
പെട്ടന്ന് മൗനിയാകും.
പടം പൊഴിച്ച നാഗങ്ങൾ ,
രക്തം പോലെ ചുവന്ന
തെച്ചിപ്പൂക്കൾ ,
മുടിയഴിച്ചിട്ട കരിമ്പനകൾ ,
മെല്ലെ ഒഴുകുന്ന നിഴലുകൾ ,
ചിതറി തെറിച്ചു കിടക്കുന്ന
മഞ്ചാടി മണികൾ ,
പ്രണയം മണക്കുന്ന
പാലച്ചുവട്ടിലെ ഗന്ധർവ ക്ഷേത്രം ,
ജീവിതവും മരണവും
കൈകോർക്കുന്ന പ്രാണന്റെ അതിരു പോലെ .....
Hug a tree, feel it's beating heart, sense the wind hustling through the leaves, know the birds and insects residing on it, its roots whispering the ancient wisdom from the core of mother earth...for some moments you feel one with the tree, with the earth, wind , all birds n insects , the ever witnessing sky ...and u can never ever go back to the previous version of you...
ഓർമ്മകളുടെ താഴ്വരയിൽ നിറയെ പൂക്കളാണ് ... എത്രയെത്ര നിറങ്ങൾ ഗന്ധങ്ങൾ.സ്വപ്നങ്ങളുടെയും യാഥാർഥ്യത്തിന്റെയും ഇടയിലൊരു നൂൽപ്പാലത്തിലൂടെയാണ് പനിക്കാലങ്ങൾ കടന്നു പോകാറ്... കാട് കയറുന്ന ചിന്തകളെ അവയുടെ വഴിക്കു വിട്ട് ഒരു കാപ്പിയും ഞാനുമായി കഥ പറഞ്ഞിരിക്കും. ഇന്നോളം കണ്ടവരും ഇനി കാണാൻ ഇരിക്കുന്നവരുമായി കഥ പുരോഗമിക്കും. കഥാകാരനും കേൾവിക്കാരിയും ഞാൻ തന്നെ ആകുന്ന കഥ.കാപ്പിയുടെ , തുളസിയുടെ , കുരുമുളകിന്റെ, കരുപ്പെട്ടിയുടെ ഓർമ്മ മണങ്ങൾ. വീണ്ടുമൊരു കുട്ടിയായി മടിപിച്ചു പുതച്ചു മൂടിയൊരു പനിക്കാലം.
Everyone talks to her
In hushed voices
The butterflies, ants.
Trees, birds, animals
Wind, the clouds ,
Drizzling rain
The mist, mountains
They murmur about
The beautiful night before
Each one of them about
Their day in and out
Their routines n chores
Dreams n hopes
And she keeps on
Chattering day n night
With a voice
Incomprehensible
To the humans around
As she never belonged to
The human world ....
ഒരില കൊഴിയും പോലെ ശാന്തമായി ,
കാറ്റിനൊപ്പം ഒഴുകുന്നൊരു
മേഘം പോലെ
സ്വച്ഛമായൊരു മരണം
സാധ്യമെങ്കിൽ പ്രിയപ്പെട്ടൊരു പുസ്തകം
നെഞ്ചോടു ചേർത്തുറങ്ങുമ്പോൾ
നേരിയ മഞ്ഞുള്ളൊരു
വെളുപ്പാന്കാലത്തു
സൂര്യൻ ഉദിക്കുന്നതിനു
തൊട്ടു മുൻപായി
നക്ഷത്രങ്ങളും ചന്ദ്രനും
മായും മുൻപേ
കണ്ടു പിരിഞ്ഞപ്പോളൊക്കെയും
പറഞ്ഞതിൽ കൂടുതലായൊരു
യാത്ര പറയലിനി ഉണ്ടാവില്ലെന്നറിയാം
എങ്കിലും എന്നത്തേയും പോലെ
നിന്നെ തിരയുന്നുണ്ടാവും കണ്ണുകൾ
ഒരു മാത്ര കൂടെ കാണണം എന്നും
പലപ്പോഴായി പാതി പറഞ്ഞും
പറയാതെയും പോയവ
പറയണമെന്നും കൊതിക്കും .
മുന്തിരിവള്ളികൾ പടർന്നു കിടക്കുന്ന നടപ്പന്തലിനു താഴെ വിളറിയ ആകാശം നോക്കിയിരിക്കുന്നു ഞാൻ . നീ അരികിൽ ഉണ്ടായിരുന്നപ്പോൾ തിരക്ക് പിടിച്ചു ഓടിയ സമയ സൂചികൾ , നിന്നെ ഓർമ്മിച്ചിരിക്കുമ്പോൾ ഇഴഞ്ഞു നീങ്ങുന്നു..എല്ലാ സങ്കടങ്ങൾക്കും പകരമായി നീ.. വിശന്നു തളർന്ന കുഞ്ഞിന് മുൻപിൽ വിളമ്പി കിട്ടിയ പ്രിയപ്പെട്ട ഭക്ഷണം പോലെ ..
ഓടിൻ മുകളിൽ താളം പിടിക്കുന്ന മഴ,
പൂമൊട്ടുകളിൽ ആരും കാണാതെ ഉമ്മ വയ്ക്കുന്നു ,
ഇലകളെ ചേർത്ത് പിടിച്ച് ,
ഇരുട്ടിനോട് സ്വകാര്യം പറയുന്നു.
മിന്നി മിന്നി കത്തുന്ന
വഴി വിളക്കിനെ കളിയാക്കുന്നു ,
കാറ്റിന്റെ ഗതിക്കനുസരിച്ചു
ചാഞ്ഞും ചെരിഞ്ഞും പെയ്തെന്റെ പുസ്തകത്താളുകളെ നനയ്ക്കുന്നു ,
സ്വപ്നം മയങ്ങുന്ന
കണ്ണുകളെ തൊട്ടു തലോടുന്നു ,
നോവുകൾക്ക് പകരമായൊരു
പുഞ്ചിരിയാ ചുണ്ടിൽ
കൊരുത്തു വയ്ക്കുന്നു....
My inner child
Still finds wonders
And miracles ,
mesmerises at the
moon lit night,
curiously listening to
the chirping of birds ,
still sees the images
drawn by clouds,
magnificence of
dew drops on the
tips of leaves ,
the magical sunrises ,
the music of
wind rustling
through the leaves ,
the smell of first rain ,
the beauty and
kindness of nature,
which keeps me away
from all the noises
of human world ....
അരയാലും ഇത്തിയും അതിരിടുന്ന വടക്കേപ്പറമ്പ് . നട്ടുച്ചയ്ക്കും വെളിച്ചം വീഴാൻ മടിയ്ക്കുന്ന ഗന്ധർവ്വ ക്ഷേത്രം. കാറ്റ് പോലും വീശാൻ മറന്നൊരു പാലച്ചുവട്. ഓർമ്മകളിൽ നേന്ത്രപ്പഴത്തിന്റെയും പാലപ്പൂവിന്റെയും മണമുള്ള ഗന്ധർവ്വന്റെ കഥകൾ. മരിക്കുവോളം ആ സ്നേഹത്തിൽ ജീവിച്ചൊരു സുന്ദരി അക്കയുടെ ഓർമ്മകൾ.കണ്ണടച്ചെന്നാൽ ഞൊടിയിടയിൽ അമ്പലമുറ്റത്തെ അരളിപ്പൂക്കളും മഞ്ചാടിയും പെറുക്കികൂട്ടുന്ന പെണ്കുട്ടിയാവും ...