Saturday, March 8, 2025

 ഇല്ലിയും മുരിങ്ങയും 

അതിരിടുന്ന വടക്കേപ്പറമ്പ് ,

കുഴിമാടങ്ങൾ കഥ പറയുന്നിടം ,

എരിഞ്ഞു തീർന്ന സ്വപ്നങ്ങളെ 

ഓർമ്മിച്ചാവണം ,

വീശിയടിച്ചെത്തുന്ന കാറ്റു പോലും 

പെട്ടന്ന് മൗനിയാകും.

പടം പൊഴിച്ച നാഗങ്ങൾ ,

രക്തം പോലെ ചുവന്ന 

തെച്ചിപ്പൂക്കൾ ,

മുടിയഴിച്ചിട്ട കരിമ്പനകൾ ,

മെല്ലെ ഒഴുകുന്ന നിഴലുകൾ ,

ചിതറി തെറിച്ചു കിടക്കുന്ന 

മഞ്ചാടി മണികൾ ,

പ്രണയം മണക്കുന്ന 

പാലച്ചുവട്ടിലെ ഗന്ധർവ ക്ഷേത്രം ,

ജീവിതവും മരണവും 

കൈകോർക്കുന്ന പ്രാണന്റെ അതിരു പോലെ .....

No comments:

Post a Comment