വിഷാദച്ചുവയുള്ള ഉച്ച നേരം ,
വിരസമായൊരു വെയിൽ പുതച്ചിരിക്കുന്നു ആകാശം ,
ചെമ്പകച്ചുവട്ടിലോ
മുരിങ്ങത്തടത്തിലോ
കാറ്റ് ഉച്ചമയക്കത്തിലാണ് ,
ഒരു പൊന്മാൻ മാത്രം
കുളക്കരയിൽ
അങ്ങോട്ടിങ്ങോട്ടെന്നു പറക്കുന്നു ,
മീൻകണ്ണുകൾ സ്വപ്നം കാണുന്നു ,
കുളക്കടവിലെ പടവുകളിൽ
തീരാറായൊരു ചന്ദ്രിക സോപ്പ് ,എടുക്കാൻ മറന്നു പോയൊരു
കൈലേസ് ,
അതിരിലെ ഒറ്റ മരത്തിന്റെ നിഴലിനെ
ധ്യാനത്തിൽ നെഞ്ചിലൊതുക്കുന്ന കുളം .
No comments:
Post a Comment