Saturday, March 8, 2025

 വിഷാദച്ചുവയുള്ള ഉച്ച നേരം ,

വിരസമായൊരു വെയിൽ പുതച്ചിരിക്കുന്നു ആകാശം ,

ചെമ്പകച്ചുവട്ടിലോ 

മുരിങ്ങത്തടത്തിലോ 

കാറ്റ് ഉച്ചമയക്കത്തിലാണ് , 

ഒരു പൊന്മാൻ മാത്രം 

കുളക്കരയിൽ 

അങ്ങോട്ടിങ്ങോട്ടെന്നു പറക്കുന്നു ,

മീൻകണ്ണുകൾ സ്വപ്നം കാണുന്നു ,

കുളക്കടവിലെ പടവുകളിൽ 

തീരാറായൊരു ചന്ദ്രിക സോപ്പ് ,എടുക്കാൻ  മറന്നു പോയൊരു 

കൈലേസ് ,

അതിരിലെ ഒറ്റ മരത്തിന്റെ  നിഴലിനെ

ധ്യാനത്തിൽ നെഞ്ചിലൊതുക്കുന്ന കുളം .

No comments:

Post a Comment